കയ്യിൽ കിട്ടുന്നതെല്ലാം ഉർഫിക്ക് ഫാഷനാണ്. സൈക്കിൾ ചെയിൻ മുതൽ മൊബൈൽ ഫോണിനെ വരെ വസ്ത്രമാക്കി മാറ്റി ഉർഫി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ച സംഭവത്തിൽ ഉർഫി ജാവേദിനെ ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. താരം ഇപ്പോൾ ദുബായ് പൊലീസിന്റെ ചോദ്യംചെയ്യലിനു വിധേയയാകുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുബായിൽ പൊതുസ്ഥലത്ത് ഗ്ലാമറസ് വേഷം ധരിക്കാൻ അനുവാദമില്ല. അതേസമയം, സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പ്രോജക്ടുകൾക്കായി ഉർഫി ഒരാഴ്ചയായി യുഎഇയിൽ ഉണ്ട്.
ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള ഉർഫി ഒരേസമയം സോഷ്യൽ മീഡിയയുടെ തല്ലും തലോടലും ഏറ്റുവാങ്ങാറുള്ള വ്യക്തിയാണ്. പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി ഉർഫിക്കെതിരെ നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്. മുംബൈയിലെ അന്ധേരി പൊലീസിന് അഭിഭാഷകനായ അലി കാസിഫ് ഖാൻ ദേശ്മുഖ് ആണ് പരാതി നൽകിത്. അൾട്രാ ഹോട്ട് ലുക്കിൽ പൊതുവേദികളിൽ ഉൾപ്പെടെ എത്തുന്ന ഉർഫി നിരവധി വിമര്‍ശനങ്ങൾ നേരിട്ടിരുന്നു. എഴുത്തുകാരൻ ചേതൻ ഭഗത് ഉർഫി യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് പറഞ്ഞതു വലിയ വിവാദമായിരുന്നു.
സണ്ണി ലിയോണിയും അർജുൻ ബിജ്‌ലാനിയും അവതാരകരായ സ്പ്ലിറ്റ്സ്‌വില്ല എക്സ്4 ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് അവസാനമായി ഉർഫി പ്രത്യക്ഷപ്പെട്ടത്.