Monday 30 January 2023 11:56 AM IST : By സ്വന്തം ലേഖകൻ

ശ്വാസം മുട്ടിച്ച് അരുംകൊല, അടങ്ങാത്ത പകയിൽ ലൈംഗിക വൈകൃതം: പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞത് ക്രൂരമായ കൊലപാതകം

murder-kalady

കാലടി കാഞ്ഞൂരില്‍ തമിഴ്നാട്ടുകാരി രത്നവല്ലിയുടെ കൊലപാതകം അതിക്രൂരമായിട്ടെന്ന് റിപ്പോർട്ട്. മുത്തു എന്ന വ്യക്തിയുമായി അടുപ്പത്തിലായ രത്നവല്ലിയോട് ഭർത്താവ് മഹേഷ് കുമാറിനുണ്ടായത് അടങ്ങാത്ത പക. ജീവനെടുത്ത ശേഷം രത്നവല്ലിയുടെ മൃതദേഹത്തോടു പോലും അത്യന്തം ക്രൂരമായി പെരുമാറി മഹേഷ്. കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് പകയുടെയും ക്രൂരതയുടെയും ആഴം എത്രത്തോളമെന്ന് നാട് ശ്രവിച്ചത്.

മൃതദേഹത്തിൽ നിന്ന് പ്രതിയുടെ ശരീര സ്രവങ്ങളടക്കം ലഭിക്കുകയുണ്ടായി. പൊലീസ് നടത്തിയ ഇൻക്വസ്റ്റിലും ലൈംഗികവേഴ്ചയുടെ തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ ഇത്കൊലപാതകത്തിന് മുമ്പാണോ ശേഷമാണോ സംഭവിച്ചത് എന്നത് ഉറപ്പിക്കാനായിരുന്നില്ല. ഭാര്യയുമായി ലൈംഗികവേഴ്ച നടത്തിയെന്ന് പ്രതി മഹേഷ് കുമാർ മൊഴി നൽകിയിരുന്നു. എന്നാൽ‌ കൊലപാതകത്തിനു ശേഷമാണ് മൃതദേഹത്തോട് അനാദരവ് കാട്ടിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നും കളമശേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർ വ്യക്തമാക്കി.

സേലം സ്വദേശി മുത്തുവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് രത്നവല്ലി പലവട്ടം ആവർത്തിച്ചതാണ് കൊലപാതകത്തിന്റെ കാരണം, പൊങ്കൽ അവധിക്ക് തെങ്കാശിയിൽ പോയ രത്നവല്ലിയെ അവിടെ നിന്നും കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് കൊലപ്പെടുത്തിയത്. കാഞ്ഞൂരിൽ ഇവർ താമസിക്കുന്ന വാടകവീടിനു സമീപമുള്ള ജാതിതോട്ടത്തിൽവച്ച് രത്നവല്ലിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.