തൃശൂര്‍ മരോട്ടിച്ചാലില്‍ എഴുപതുകാരന്റെ കീശയില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു. ഇന്നു രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഏലിയാസ് പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ഹോട്ടലിൽ ചായ കുടിക്കാൻ വന്നിരിക്കെ പോക്കറ്റിലിരുന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
തീ ആളിപ്പടർന്നെങ്കിലും ഫോൺ പെട്ടെന്ന് പുറത്തെടുത്തതിനാൽ വലിയ പൊള്ളലേൽക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. തീ ഷർട്ടിലേക്കുൾപ്പെടെ പടർന്നിരുന്നു. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം. മറ്റുള്ളവർ ഫോൺ എടുത്തെറിഞ്ഞ് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. ഫോൺ പൂർണമായും കത്തിനശിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.