ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടറോട് നഗ്നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിലായി. തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിലെ വീട്ടിൽ നിന്നാണ് ആറന്മുള പൊലീസ് മുഹമ്മദ് സുഹൈദിനെ അറസ്റ്റ് ചെയ്തത്.
ആറന്മുള സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ഇ-സഞ്ജീവനി കൺസൾട്ടേഷനു ഇടയിലാണ് നഗ്നതാ പ്രദർശനം നടത്തിയത്. രോഗവിവരങ്ങൾ ചോദിക്കുന്നതിനിടെ പ്രതി പെട്ടെന്ന് എഴുന്നേറ്റ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. വനിതാ ഡോക്ടർക്ക് നേരെ മൂന്നു മിനിറ്റ് നേരം യുവാവ് നഗ്നത കാട്ടി. സ്ക്രീൻ ഷോട്ട് ഡോക്ടർ പൊലീസിന് കൈമാറി.
ദൃശ്യങ്ങൾ സീ-ഡാക്കിൽ നിന്നും തെളിവായി ശേഖരിക്കും. മറ്റു രണ്ട് ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റ് കൂടി ഷുഹൈബ് നേടിയിരുന്നു. ഇവർ പുരുഷ ഡോക്ടർമാർ ആയിരുന്നു. ഓൺലൈനിൽ എത്തിപ്പോൾ തന്നെ യുവാവ് രഹസ്യഭാഗം പ്രദർശിപ്പിക്കുകയായിരുന്നു എന്നും പരാതിയിലുണ്ട്. കോവിഡ് കാലത്താണ് സർക്കാർ ഓൺലൈൻ കൺസൽട്ടേഷനായി ഇ- സഞ്ജീവനി പോർട്ടൽ തുടങ്ങിയത്. അതിലാണ് ഇത്തരത്തിലൊരു അതിക്രമം നടന്നത്.