അലങ്കാരമീനുകളെ വളർത്തുന്ന വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് ഒരു വയസുളള കുഞ്ഞ് മരിച്ചു. കൊല്ലം അഞ്ചല്‍ പാലമുക്കില്‍ താമസിക്കുന്ന വിഷ്ണു- ശ്രുതി ദമ്പതികളുടെ മകന് ശ്രേയസിനാണ് ദാരുണാന്ത്യം ഉണ്ടായത്. ശ്രേയസ് തൊട്ടിലില്‍ കിടന്നുറങ്ങുന്നത് കണ്ടിട്ടാണ് അമ്മ ശ്രുതി വീടിന് പുറത്തേക്കിറങ്ങിയത്.
കുഞ്ഞിന്റെ അച്ഛന് വിഷ്ണു അലങ്കാരമല്സ്യങ്ങളുടെ വില്‍പ്പന നടത്തുന്നയാളാണ്. വിഷ്ണുവിന് ചോറുകൊടുക്കാനായാണ് ശ്രുതി വീടിന് പുറത്തേക്ക് പോയത്. ഈ സമയത്ത് വിഷ്ണുവിന്റെ അമ്മ ജലജ വീടിനുളളിലുണ്ടായിരുന്നു. തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞ് ഉറക്കമുണര്‍ന്നത് ആരും അറിഞ്ഞില്ല. കുഞ്ഞ് വീടിന് പുറത്തേക്കിറങ്ങി.
തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ നിന്ന് പിന്നീട് കുഞ്ഞിനെ ലഭിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോക്ഡൗണ്‍ കാലത്ത് ഉപജീവനമായാണ് മീന്‍വളര്‍ത്തലും അലങ്കാര മീന്‍കുഞ്ഞുങ്ങളുടെ വില്‍പ്പനയും വിഷ്ണു തുടങ്ങിയത്. ടാര്പ്പോളിന് കൊണ്ട് വീടിനോട് ചേർന്നുതന്നെയാണ് കുളം നിര്‍മിച്ചിരുന്നത്.