താന്‍ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചതെന്നും എന്റെ മകള്‍ക്കും അങ്ങനെയുണ്ടാവില്ലെന്നും നടൻ മോഹൻലാൽ. തന്റെ പുതിയ ചിത്രം ‘നേര്’ ന്റെ പരസ്യപ്രചരണവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
താന്‍ വിവാദങ്ങളില്‍ നിന്നും പൊതുവിഷയങ്ങളില്‍ നിന്നും മാറി നടക്കുന്നത് തന്റെ ബേസിക് സ്വഭാവമാണെന്നും സോഷ്യല്‍മീഡിയകളില്‍ ഉയരുന്ന ട്രോളുകളും വിമര്‍ശനങ്ങളും താന്‍ ശ്രദ്ധിക്കാറില്ലെന്നും താരം പറഞ്ഞു.
‘തൂവാനത്തുമ്പികളി’ൽ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാർഥത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്നതെന്നും സിനിമയിലേത് വളരെ ബോറായിരുന്നെന്നും സംവിധായകൻ രഞ്ജിത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനും മോഹൻലാൽ മറുപടി നൽകി.
‘‘ഞാൻ തൃശൂർകാരനല്ലല്ലോ. ആ സമയത്ത് പത്മരാജൻ എന്ന സംവിധായകന്‍ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട സിനിമയാണത്. എനിക്ക് അറിയാവുന്ന കാര്യങ്ങളല്ലേ അതിൽ പറയാൻ പറ്റൂ. അന്നെനിക്ക് അതു കറക്ട് ചെയ്ത് തരാൻ ആരുമില്ലായിരുന്നു.
തൃശൂർ ഓൾ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളാണ് പത്മരാജൻ. അവിടുത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മയുള്ള ആളാണ്. തൃശൂർകാരെല്ലാം അങ്ങനെ തൃശൂർ ഭാഷ സംസാരിക്കാറില്ല. മനഃപൂർവം മോക്ക് ചെയ്ത് പല സ്ഥലത്തും ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. ആ സമയത്ത് എനിക്കു പറഞ്ഞുതരാൻ ആരുമില്ലാത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്’’. – മോഹൻലാൽ പറഞ്ഞു.
വിഡിയോ കാണാം –