യന്തിരന് രണ്ടാം ഭാഗമായ 2.0യിൽ നിന്ന് രജനീകാന്ത് പിൻമാറിയിരുന്നുവെങ്കിലോ ? ആരാധകർക്ക് അത് സങ്കൽപ്പിക്കുക പോലും അസാധ്യം. എന്നാൽ 600 കോടിയോളം മുടക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ നിന്ന് താന്‍ പിൻമാറാന് തീരുമാനിച്ചിരുന്നതായി രജനീകാന്ത് വെളിപ്പെടുത്തി. ആരോഗ്യപ്രശ്നങ്ങളായിരുന്നു കാരണം.
‘‘എന്നെക്കൊണ്ട് പറ്റില്ല ശങ്കര്‍ സര്, എന്നെ ഒഴിവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാന്‍ തിരികെ തരാം..’’ സംവിധായകന് ശങ്കറിനോട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രജനീകാന്ത് പറഞ്ഞതിങ്ങനെ. ‘‘ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിത്തുടങ്ങിയതോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ശങ്കറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്ന മറുപടിയാണ് എന്നെ കരുത്തനാക്കിയത്’’.– രജനി പറയുന്നു. ‘‘സര്, ഒന്നും പേടിക്കേണ്ട. സാറിന് ചെയ്യാന്‍ പറ്റുന്നതുപോലെ ചെയ്താല്‍ മതി. അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം. സാര്‍ ഇല്ലെങ്കില്‍ ഈ ചിത്രമില്ല’’.– ഇതായിരുന്നു ശങ്കറിന്റെ മറുപടി. ‘‘നാലുമാസമല്ല നാലുവര്‍ഷം കാത്തിരിക്കാം സര്. നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായി വരുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. പണം നഷ്ടമാകുന്നെങ്കില്‍ പോകട്ടെ’’.– ഇതായിരുന്നു നിർമ്മാതാവിന്റെ പക്ഷം.
ഈ സുഹൃത്തുക്കളുടെ വാക്കുകളാണ് ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും യന്തിരന് രണ്ടാം ഭാഗം പൂര്‍ത്തിയാക്കാന്‍ തനിക്കും ശരീരത്തിനും മരുന്നായതെന്ന് രജനി വ്യക്തമാക്കി.