ലക്ഷങ്ങൾ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന തന്റെ യൂട്യൂബ് ചാനൽ ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്നു ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്നും ചാനൽ നഷ്ടമായെന്നും വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്. മീനാക്ഷി അനൂപ് എന്ന പേരിൽ തുടങ്ങിയ പുതിയ ചാനലിലൂടെയാണ് പറ്റിക്കപ്പെട്ട കഥ മീനാക്ഷിയും കുടുംബവും തുറന്നുപറഞ്ഞത്.
ഇപ്പോൾ കോട്ടയം എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് പറയുന്നു.
‘അമര്‍ അക്ബര്‍ അന്തോണി’, ‘ഒപ്പം’ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് മീനാക്ഷി അനൂപ്. ചാനല്‍ റിയാലിറ്റി ഷോകളുടെ അവതാരികയായും മീനാക്ഷി തിളങ്ങി.
‘യൂട്യൂബ് ചാനൽ തുടങ്ങാമെന്ന് ഒരു ടീം ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. ഇമെയിൽ ഐഡിയും പാസ്‌വേർഡുമെല്ലാം അവരാണ് ഉണ്ടാക്കിയത്. വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും അവർ തന്നെയാണ്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സും ആയി.
കിട്ടിയ പ്ലേ ബട്ടൺ പോലും തന്നില്ല. ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല. വിഡിയോയിൽ നിന്ന് കിട്ടിയ വരുമാനത്തിൽ നല്ലൊരു ഭാഗവും അവർ തന്നെയാണ് എടുത്തത്. ഒരു ലക്ഷം രൂപ എവിടെ നിന്നെങ്കിലും കിട്ടിയാൽ അതിന്റെ ഒരു ചെറിയ പങ്കാണ് നമ്മൾക്ക് കിട്ടിയത്. ടിഡിഎസ് ഒന്നും ഇത് വരെയും അവർ അടച്ചിരുന്നില്ല. നിയമപരമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം. ഇവർ ഓരോന്ന് ചെയ്യുന്നത് കണ്ടിട്ട് ഞങ്ങൾ ചോദിക്കുന്ന സമയത്തും അവർ സമ്മതിച്ചില്ല. നമ്മൾക്ക് ആദ്യം തന്നെ കാര്യങ്ങൾ മനസിലായതാണ്. ഒരു ആത്മാർഥത ഇല്ലാത്തവർ ആണ് എന്ന്. ഞങ്ങൾ ലീഗലി മുൻപോട്ട് പോകുന്നതിനു മുൻപ് തന്നെ ആ ചാനൽ നമ്മൾക്ക് തിരികെ തരുമെന്ന് പ്രതീക്ഷിച്ചു. അവർ അതും ചെയ്തില്ല കംപ്ലീറ്റ് പ്രൈവറ്റ് ആക്കി കളഞ്ഞു. നമ്മുടെ ചാനലിൽ നിന്ന് എന്ത് കിട്ടിയാലും അവർ എടുക്കുന്ന രീതി ആയിരുന്നു, ഇനി ആരും പറ്റിക്കപ്പെടരുത്’.– മീനാക്ഷിയുടെ കുടുംബവും പറയുന്നു.