‘എല്ലാവര്‍ക്കും നന്ദി, മകനെ എത്രയും പെട്ടെന്ന് കാണണം’, സന്തോഷ കണ്ണീരില്‍ മനസ് നിറഞ്ഞ് അബ്ദുല്‍ റഹീമിന്റെ മാതാവ് ഫാത്തിമ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, 34 കോടി രൂപ കണ്ടെത്തിയതോടെ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. പണം സമാഹരിച്ച കാര്യം സൗദി കുടുംബത്തെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു.
വിദേശകാര്യമന്ത്രാലയത്തിന്റെയും സൗദി എംബസിയുടെയും സംയുക്ത ഇടപെടലിലൂടെയാണ് 34 കോടി രൂപ സൗദി സ്പോൺസറുടെ കുടുംബത്തിന് കൈമാറുക. ധനസമാഹരണത്തിൽ നിർണായക പങ്കു വഹിച്ച ബോബി ചെമ്മണ്ണൂർ റഹീമിന്റെ വീട്ടിലെത്തി മാതാവിനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു.