കൊല്ലത്ത് ഭാര്യയെയും മകളെയും കഴുത്തറത്തു കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. പൂതക്കുളത്തു നിന്നാണ് ദാരുണമായ വാർത്ത പുറത്തുവരുന്നത്. പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ മകൻ ശ്രീരാഗിനെ (18) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ശ്രീജു (46) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജു കുറ്റം സമ്മതിച്ചതായാണു സൂചന.
ഇന്ന് രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. പ്രീതയ്ക്കു കാൻസർ സ്ഥിരീകരിച്ചിരുന്നു. കൂടാതെ കടബാധ്യതയെ തുടർന്ന് കുടുംബം പ്രതിസന്ധിയിലുമായിരുന്നെന്നാണു വിവരം. പൂതക്കുളം ബാങ്കിലെ കളക്ഷൻ ഏജന്റാണ് പ്രീത.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ - 1056, 0471- 2552056)