വേദനയും അപമാനവും പുരണ്ട് മരണത്തിന്റെ വക്കിൽ നിന്നും അവൾ തിരികെ വന്നു, തന്നെ കൊത്തിക്കീറിയ മനുഷ്യ പിശാചുക്കളെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ. ഒഡീഷയിലെ റൗത്തേപൂര് ഗ്രാമത്തിലാണ് സംഭവം. തട്ടിക്കൊണ്ട് പോയി 28 ദിവസം തടവില്‍ വച്ച്, കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്താനായി നദിയിലെറിയപ്പെട്ട പെൺകുട്ടിയാണ് മരണത്തെ അതിജീവിച്ച് മടങ്ങി വന്നത്. കഴിഞ്ഞ ആഗസ്റ്റ് 20 നാണ് ചന്തയില്‍ നിന്നും സാധനം വാങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തുടർന്ന് ഒരു മാസക്കാലം ക്രൂരമായ പീഡനം. തുടർന്ന് കൊലപ്പെടുത്താനായി നദിയില്‍ എറിയുകയായിരുന്നു.
എന്നാല്‍ നീന്തി രക്ഷപെട്ട് അടുത്ത ഗ്രാമത്തിലെത്തിയ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവാണ് തട്ടിക്കൊണ്ട് പോയതെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.