ഞാൻ നിനക്കൊരു സർപ്രൈസ് കാത്തു വച്ചിട്ടുണ്ട്. കണ്ണുകൾ അടയ്ക്കൂ...കൈകൾ നീട്ടൂ...പ്രിയപ്പെട്ടവന്റെ സ്നേഹത്തിൽ ചാലിച്ച വാക്കുകൾ കേട്ടാണ് ഹവ്വ ഓടിയരികിലേക്കെത്തിയത്. പക്ഷേ സമ്മാനം പ്രതീക്ഷിച്ചു നീണ്ടു പോയ ആ കൈകൾ നിമിഷാർദ്ധങ്ങൾക്കിടെ ചോരത്തുണ്ടുകളായി. ആ മുറി മുഴുവൻ രക്തം തളം കെട്ടി.
കണ്ണില്ലാത്ത ക്രൂരതയുടെ കഥ ബംഗ്ലാദേശില്‍ നിന്നുള്ളതാണ്. തന്നെ അറിയിക്കാതെ ബിരുദ പഠനത്തിനായി ചേര്‍ന്നതാണ് ഭര്‍ത്താവിനെ കുപിതനാക്കിയത്. ബംഗ്ലാദേശിലെ ധാക്കയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഹവ്വ അക്തര്‍(21)എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഭർത്താവി കണ്ണില്ലാത്ത ക്രൂരതയിൽ ഹവ്വയ്ക്ക് അഞ്ച് വിരലുകൾ നഷ്ടമായി.
യുഎഇയില്‍ ജോലിചെയ്യുകയായിരുന്ന ഹവ്വയുടെ ഭര്‍ത്താവ് റാഫിഖുല്‍ ഇസ്ലാം (30) നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ബിരുദപഠനം നടത്തുന്ന വിവരം അറിഞ്ഞത്. തന്നോട് മുന്‍കൂട്ടി പറയാതെ ഇതു ചെയ്തതിലുള്ള വിരോദമാണ് തന്നെ കൈവിരലുകള്‍ മുറിക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൈവിരലുകള്‍ മുറിച്ചശേഷം ഡോക്ടര്‍മാര്‍ക്ക് തിരികെ കൂട്ടിചേര്‍ക്കാന്‍ ലഭിക്കാതിരിക്കാന്‍ അത് മാലിന്യകൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വ്യക്തമാക്കി.