അരിശം മൂത്ത ഭര്‍ത്താവ് ഓടുന്ന കാറില്‍ നിന്നും ഭാര്യയെ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കോയമ്പത്തൂര്‍ തുടിയല്ലൂരില്‍ ഞായറാഴ്ചയാണ് ഞെട്ടലുണ്ടാക്കുന്ന സംഭവമുണ്ടായത്. പരുക്കേറ്റ യുവതി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ ഭർത്താവ് അരുണ്‍ ജോസ് അമല്‍രാജ്, അരുണിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ തുടിയല്ലൂര്‍ പൊലീസ് കൊലപാതക ശ്രമത്തിനു കേസെടുത്തു.
2008 ലാണ് അരുണ്‍ ആരതിയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ടു പെണ്മക്കളുമുണ്ട്. ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ 2014 മുതല്‍ ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. ഇതിനിടയ്ക്ക് ആരതി ജോലിക്കായി മുംബൈയിലേക്ക് താമസം മാറ്റി. തുടർന്ന് വിവാഹമോചനത്തിനു നോട്ടീസ് നല്കി. ഇതോടെ അരുൺ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഒന്നിച്ചുജീവിക്കാന്‍ തയാറായി മുന്നോട്ടുവന്നു.
‘ജീവന് രക്ഷിക്കുന്ന അമാനുഷികരല്ല അവർ’; ഡോക്ടറുടെ തലയോട്ടി അടിച്ചുടച്ച സംഭവം; ഡോക്ടറുടെ കുറിപ്പ്
ഇനി 9 ദിവസം കൂടി! വിനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണുപ്രിയ, വിവാഹം 20 ന്
ആരതിയും വിവാഹമോചനത്തിൽ നിന്ന് പിന്മാറി ഒന്നിച്ചു ജീവിക്കാൻ തീരുമാനമെടുത്തു. ഒത്തുചേരൽ ആഘോഷിക്കാനായി അരുണിന്റെ മാതാപിതാക്കളുമൊന്നിച്ചു ചെന്നൈയിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് കൊലപാതകശ്രമം നടന്നത്. നിസാര പ്രശ്നത്തില്‍ ഇരുവരും വീണ്ടും വഴക്കടിച്ചു. ഇതോടെ അരിശം മൂത്ത അരുണ്‍ ആരതിയെ കാറില്‍ നിന്നും തൊഴിച്ചു പുറത്തിട്ടു. സമീപത്തെ വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.