കല്യാണക്കുറിമാനം പങ്കുവയ്ക്കുന്ന സേവ് ദ് ഡേറ്റ് ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാൻ തുടങ്ങിയിട്ട് നാളേറെയായി. സേവ് ദ ഡേറ്റിലെ വെറൈറ്റി തേടിയുള്ള യാത്രയ്ക്കിടെ ‘ഗ്ലാമർ’ പരീക്ഷണങ്ങൾ കൂടിയായപ്പോൾ ചിലർ വിമർശനവുമായി രംഗത്തെത്തിയതും ഏവരും കണ്ടു. കൂട്ടത്തിൽ കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയെ കൂടുതൽ ചൊടിപ്പിച്ചത്. ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളെ വിമർശിക്കുന്ന പൊലീസ് സദാചാരം കളിക്കുകയാണെന്ന് വരെ വിമർശനമുയർന്നു. ഈ സാഹചര്യത്തിലാണ് ‘U’ സർട്ടിഫിക്കറ്റോടു കൂടി ഒരു സേവ് ദ് ഡേറ്റ് വിഡിയോ പുറത്തിറക്കാം എന്ന ആശയം ചിലരുടെ തലയിലുദിച്ചത്. അങ്ങനെ ചിത്രീകരിച്ച ഒരു സേവ് ദ് ഡേറ്റ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
സുഹൃത്തായ ശ്രീജിത്തിന് ക്ഷേത്രത്തിൽ തൊഴാൻ വരുന്ന ആതിരയെ ഇഷ്ടപ്പെമാകുന്നു, ഇക്രു കണ്ട സ്വപ്നമാണ്. അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. ‘അവളെ തന്നെ കല്യാണം കഴിക്കാൻ പറ്റണേ’ എന്ന ശ്രീജിത്തിന്റെ പ്രാർഥന വർഷങ്ങൾക്കുശേഷമുള്ള ഒരു ഡിസംബർ 11ന് ലാണ് എത്തി നിൽക്കുന്നു. ഈ വൈറൈറ്റി കല്യാണക്കുറിമാനം കഥ പറയുന്നത് അങ്ങനെയാണ്. വേറിട്ട ആശയവും കുട്ടികളുടെ നിഷ്കളങ്കതയുമൊക്കെ ചേരുമ്പോൾ ശ്രീജിത്ത്–ആതിര സേവ് ദ് ഡേറ്റ് ഹൃദയം കവരുന്നു.
കണ്ണടയ്ക്കാതെ, മുഖം ചുളിക്കാതെ കുടുംബസമേതം കാണാവുന്ന സേവ് ദ് ഡേറ്റ് എന്നാണ് വിഡിയോയുടെ അണിയറക്കാർ കുറിച്ചിട്ടുള്ളത്. ലൈം ടീ വെഡ്ഡിങ് ഫൊട്ടോഗ്രഫിയാണ് ഈ സേവ് ദ് ഡേറ്റ് ചിത്രീകരിച്ചത്. ശ്രീലാൽ നാരായണനാണ് ഈ സേവ് ദി ഡേറ്റ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മിച്ചിരിക്കുന്നത് കുവൈറ്റ് ചങ്ക്സ. അനൂപ് മൂവിമാനാണ് ക്യാമറ
കേരള പൊലീസിന്റെ ‘U’ സർട്ടിഫിക്കറ്റ് ഉണ്ടെന്നും തമാശയായി പറയുന്നു. എന്തായാലും നാട്ടിൻപുറവും ക്ഷേത്രവും ചായക്കടയും കൈനോട്ടക്കാരനും ചേർന്ന് ഒരു കുടുംബചിത്രം പോലെ മനോഹരമാണ് ഈ വിഡിയോ.