തമിഴ് ചലച്ചിത്ര നിർമാതാവും ഡി.എം.കെ. മുൻനേതാവുമായ ജാഫർ സാദിക്ക് മുഖ്യപ്രതിയായ ലഹരിക്കടത്തുക്കേസിൽ സംവിധായകൻ അമീറിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂർ. ഡൽഹിയിലെ എൻ.സി.ബി. ഓഫീസിൽ ആയിരുന്നു ചോദ്യംചെയ്യൽ. അമീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇരൈവൻ മിക പെരിയവൻ’ നിർമിക്കുന്നത് ജാഫർ സാദിക്കായിരുന്നു. ലഹരിക്കടത്തിൽനിന്ന് ലഭിച്ച പണമാണ് ഇയാൾ സിനിമ നിർമിക്കാൻ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. ചില ബിസിനസ് ബന്ധങ്ങളും ഇവർ തമ്മിലുണ്ടായിരുന്നുവെന്ന് സംശയമുണ്ട്.
25 ലക്ഷത്തോളംരൂപ സാദിക്ക് അമീറിന് നൽകിയിരുന്നു. ഇത് കൂടാതെ മുമ്പ് സാദിക്കിന്റെ ഹോട്ടൽ ബിസിനസിൽ അമീർ പങ്കാളിയായിരുന്നുവെന്നും പറയപ്പെടുന്നു.