Monday 15 April 2024 03:16 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ ദുഃഖപുത്രിയല്ല, നിങ്ങളുടെ ശാരദയാണ്’: അന്ന് പ്രേക്ഷക മനം കവർന്ന ശാരദ: മറക്കില്ല ആ വാക്കുകൾളക്കര അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.

Untitled-12-13-9.40

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നു കൊണ്ടു മാത്രമല്ല, ഹൃദയംതൊടുന്ന വാക്കുകളും നിമിഷങ്ങളും കൊണ്ടുകൂടി സമ്പന്നമാണ് വനിത ഫിലിം അവാർഡ്സിന്റെ പ്രൗഢഗംഭീരമായ വേദികൾ. ക്യാമറയ്ക്കു മുന്നില്‍ വേണ്ടുന്ന ചമയങ്ങൾ അഴിച്ചുവച്ച് താരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരോട് ഹൃദയം കൊണ്ട് സംവദിക്കുന്ന വേദി കൂടിയാണ് വനിത ഫിലി അവാർഡ്സിന്റെ വേദി. 2020ലെ വനിത ഫിലിം അവാർഡ്സ് വേദിയിൽ വിഖ്യാത നായിക ശാരദ പറഞ്ഞ വാക്കുകൾ ഇന്നും വനിതയുടെ ഓർമകളുടെ ഷെൽഫിലുണ്ട്.

ദുഖപുത്രിയെന്ന വിശേഷണത്തോടെ അഭ്രപാളിയില്‍ നിറഞ്ഞു നില്‍ക്കുന്ന നായികയ്ക്ക് അര്‍ഹിക്കുന്ന ആദരമാണ് വനിത ഫിലിം അവാര്‍ഡ് വേദി നല്‍കിയത്. വേദിയില്‍ വച്ച് താന്‍  ദുഖപുത്രിയല്ല ശാരദയാണെന്ന് ശാരദ പറയുമ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു സദസില്‍.

‘എന്തുകൊണ്ടാ ഇവരെല്ലാം ദുഃഖപുത്രി... എന്ന് പറയുന്നത്. ദുഃഖപുത്രിയല്ല, ഇത് ശാരദാ.. ശാരദാ... ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കും. അതു കഴിഞ്ഞാൽ കളിചിരികളാണ്. ഈ അവാർഡ് ഒരു സ്വപ്നമായി ഞാൻ കരുതുന്നു. വനിതയുമായി വർഷങ്ങളായുള്ള ബന്ധമാണ്’– ശാരദ പറയുന്നു.

ലൈം ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയാണ് ശാരദയെ വനിത പുരസ്‌കാര രാവ് ആദരിച്ചത്. കാലങ്ങളെ അതിജീവിച്ച അഭിനയ സൗകുമാര്യം. ശാരദയെന്ന നായികയെ മലയാളക്കര അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.