കേരളത്തില്‍ സാത്താന്‍സേവ വിശ്വസികളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊച്ചിയിലെ ദ്വീപില്‍ സാത്താൻ ആരാധകർ യോഗം ചേരാൻ പോവുകയാണെന്ന വാർത്തകൾ വർഷങ്ങൾക്കു മുമ്പേ പുറത്തുവന്നു. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജകളാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് അന്ന് റിപ്പോർട്ട് ചെയ്തു. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ബ്ലാക് മാജികിന്റെയും സാത്താൻ സേവയുടെയും പശ്ചാത്തലത്തിൽ ഈ പഴയ കണ്ടെത്തലുകൾ വീണ്ടും പ്രസക്തമാകുകയാണ്.
സാത്താൻ സേവ സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നുണ്ട് എന്നായിരുന്നു 2018ൽ വനിത നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളും നിലവില്‍ ഉണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള പ്രധാന സംഘമാണ് സാത്താന്‍ സേവ വിശ്വാസികളെ ഒരുമിച്ച് ചേര്‍ത്ത് പ്രര്‍ത്ഥന നടത്തുന്നതെന്നും റിപ്പോര്‍ട്ടുകൾ. ഒക്ടോബർ 30നാണ് സംഗമം നടത്താൻ സാത്താൻ ആരാധകർ ലക്ഷ്യമിടുന്നത്. സാത്താൻ ആരാധന കേരളത്തിൽ വ്യാപകമാകുന്നതിന്റെ ഷോക്കിങ് റിപ്പോർട്ട് വനിത പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഫാമിലി പ്ലാനിങ്ങിന്റെ ഭാഗമായി സേഫ് പീരീഡ് നോക്കി മാത്രം ബന്ധപ്പെടാൻ താൽപര്യം കാണിച്ചിരുന്ന ഭർത്താവ് ആർത്തവസമയത്തും മുൻകൈ എടുക്കുന്നത് ആദ്യമൊന്നും സബിത (യഥാർഥ പേരല്ല) കാര്യമായെടുത്തില്ല. പക്ഷേ, ബന്ധപ്പെടുന്നതിനിടെ പിറുപിറുക്കുന്നതും രക്തത്തിൽ വിരൽ മുക്കി എന്തൊക്കെയോ എഴുതുന്നതും ശ്രദ്ധയിൽ പെട്ടതോടെ രഹസ്യമായി മനശ്ശാസ്ത്രജ്ഞനെ കണ്ടു. ഭർത്താവിന്റെ മാനസിക വിഭ്രാന്തികളെകുറിച്ച് കൂടുതലറിയാൻ ശ്രമിച്ച അവൾ ഡോക്ടറുടെ വാക്കുകൾ കേട്ട് ഞെട്ടി. കൊ ച്ചിയിൽ സോഫ്റ്റ്‌വെയർ ബിസിനസ് നടത്തുന്ന ഭർത്താവ് സാത്താൻ ആരാധന പോലെയുള്ള ഏതോ ദുർമന്ത്രവാദം ചെയ്യുന്നതാണ്. ഇക്കാര്യങ്ങൾ ഒളിപ്പിച്ചുവച്ച് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ് പാലാക്കാരിയായ സബിത.
വെളിപാടുപുസ്തകത്തിൽ മനുഷ്യരും മൃഗങ്ങളുമെല്ലാം സംഖ്യകളാൽ അറിയപ്പെടുന്ന കാലത്തെപ്പറ്റി പറയുന്നുണ്ട്. ‘ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലംകൈയിലോ നെറ്റിയിലോ മുദ്ര കുത്തണമെന്ന് അതു നിർബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവർക്കു കൊടുക്കൽ വാങ്ങൽ അസാധ്യമാക്കാൻ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്താറ്.’ (വെളിപാട് 13:18) ബൈബിളിന്റെ ചില കൈയെഴുത്തു പ്രതികളിൽ സാത്താന്റെ സംഖ്യ 616 എന്നും പറയുന്നു.
പലരും പല തരത്തിലും മൂടിവയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സാത്താൻ ആരാധനയെക്കുറിച്ചുള്ള കഥകൾ ഇപ്പോൾ കൂടുകൾ പൊട്ടിച്ച് പുറത്തുവരുന്നു. കേട്ടറിവുകൾ വിശ്വസിക്കാമെങ്കിൽ ഒന്നുറപ്പിക്കാം, കേരളത്തിലും സാത്താൻ ആരാധന പിടിമുറുക്കുന്നു.
വിശദമായ റിപ്പോർട്ടുകൾ തുടർന്നു വായിക്കാം