രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മള് കേള്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഞെട്ടിച്ചത് ഒരു തെലുങ്ക് സംവിധായകന്റെ പ്രസ്താവനയാണ്. തെലങ്കാനയില്‍ പീഡനത്തിനിരയായി വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ വിവാദ പ്രസ്താവന നടത്തിയത്.
സ്ത്രീകൾ എപ്പോഴും കോണ്ടം കയ്യിൽ വച്ച് നടക്കണമെന്നും റേപ്പിസ്റ്റുകളോട് സഹകരിക്കണമെന്നുമാണ് സംവിധായകന്റെ പരാമർശം. ഡാനിയേൽ ശ്രദ്‍വാൻ എന്ന സംവിധായകനാണ് വിവാദ പരാമര്‍ശം നടത്തിയത്. രക്ഷയ്ക്കായി പൊലീസ് സഹായം തേടുന്നതിനു പകരം സ്ത്രീകൾ കോണ്ടം കൊണ്ടുനടക്കുകയാണ് വേണ്ടതെന്നും കൊല്ലപ്പെടാതിരിക്കണമെങ്കിൽ റേപ്പിസ്റ്റുകളോട് സഹകരിക്കണമെന്നും ഡാനിയേലിന്റെ കുറിപ്പില്‍ പറയുന്നു.
അക്രമം ഇല്ലാതെയുള്ള ബലാത്സംഗങ്ങൾ സർക്കാർ നിയമവത്കരിക്കുന്നതാണ് ഇത്തരം ക്രൂരകൊലപാതകങ്ങൾ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗമെന്നും ഡാനിയേൽ കൂട്ടിച്ചേർത്തു. റേപ്പ് ചെയ്യുന്നയാളുടെ ആ സമയത്തെ മൂഡും സമയവും അനുസരിച്ചാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും സമ്മതം കൊടുത്തില്ലെങ്കിൽ ബലാത്സംഗം അല്ലാതെ മറ്റു വഴിയില്ലെന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നു. പ്രസ്താവന വിവാദമായതോടെ സംവിധായകൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തി.